ഏപ്രിൽ ഒന്ന് മുതൽ 726 എ.ഐ ക്യാമറകൾ മിഴി തിറക്കും; നിയമ ലംഘനം തടയാൻ 225 കോടി മുടക്കി മോട്ടോര്‍ വാഹന വകുപ്പ്

 


ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത യാത്രക്കാരെ പിടിക്കാൻ റോഡുകളിൽ എ.ഐ. ക്യാമറാ (നിർമിതബുദ്ധി ക്യാമറ) സംവിധാനമൊരുങ്ങി. സംസ്ഥാനത്ത് സ്ഥാപിക്കുന്ന 700 ക്യാമറകളിൽ 667 എണ്ണവും സ്ഥാപിച്ചു. ജില്ലകളിൽ കൺട്രോൾ മുറിയും സജ്ജമായി. മോട്ടോർവാഹനവകുപ്പിന്റെ നിയന്ത്രണത്തിൽ കെൽട്രോൺ മൺവിള യൂണിറ്റാണിവ സ്ഥാപിക്കുന്നത്. ഏപ്രിലിൽ ഉദ്ഘാടനം നടത്താനാണ് ആലോചന.ഓരോ ജില്ലയിലും ക്യാമറ സ്ഥാപിക്കേണ്ടത് എവിടെയൊക്കെയാണെന്നുള്ള വിവരം മോട്ടോർവാഹനവകുപ്പ് കെൽട്രോണിന് നൽകിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ 60 ക്യാമറ വീതം സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ ഇത് 30-45 ആണ്. കണ്ണൂരിൽ 50-60-ഉം കാസർകോട്ട് 44-ഉം ക്യാമറകളുണ്ട്.

ദേശീയപാതകൾ, സംസ്ഥാന, ജില്ലാ പാതകൾ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്തെ സെൻട്രൽ സെർവറിൽനിന്നാണ് നിയന്ത്രണം. കെൽട്രോണിനാണ് പരിപാലനച്ചുമതല. ദേശീയപാത 66-ന്റെ വികസനം ക്യാമറ സ്ഥാപിക്കലിന് തിരിച്ചടിയായി. റോഡ് നിർമാണം നടക്കുന്ന കാസർകോട്, കണ്ണൂർ ജില്ലകളിൽ ക്യാമറകൾ നീക്കം ചെയ്തുതുടങ്ങി.കാസർകോട് ജില്ലയിൽ സ്ഥാപിച്ച 44 എണ്ണവും എടുത്തുമാറ്റി. ഇതിൽ 14 എണ്ണം മറ്റു റോഡുകളിൽ സ്ഥാപിച്ചതായി എൻഫോഴ്സമെന്റ് അധികൃതർ അറിയിച്ചു. കണ്ണൂർ ജില്ലയിലും മാറ്റാൻ നിർദേശം ലഭിച്ചു. ദേശീയപാതയിലുണ്ടായിരുന്ന 31 ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് ക്യാമറയിൽ 16 എണ്ണമാണ് നിലവിലുള്ളത്. മട്ടന്നൂരാണ് ജില്ലയിലെ നിയന്ത്രണകേന്ദ്രം. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 18 ചുവപ്പ് സിഗ്നൽ ക്യാമറകളും തയ്യാറായി.

എ.ഐ. രാത്രിയിലും പിടിക്കും

രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം എ.ഐ. ക്യാമറയിൽ പതിയും. ബൈക്കിൽ രണ്ടിൽ കൂടുതൽ ആളുകളെ കയറ്റിയാൽവരെ ക്യാമറ പിടിക്കും. 800 മീറ്റർ ദൂരത്തുനിന്ന് വാഹനത്തിന്റെ മുൻഗ്ലാസിലൂടെ ഉള്ളിലെ കാര്യങ്ങൾ ക്യാമറ പകർത്തും. ചക്കരക്കൽ വാർത്ത. നമ്പർ പ്ലേറ്റടക്കമുള്ള ചിത്രമായിരിക്കും ഇത്. ഹെൽമെറ്റിന് പകരം മറ്റെന്തെങ്കിലും തലയിൽ വെച്ചാലും ക്യാമറയുടെ നിർമിതബുദ്ധി പിടിച്ച് പിഴ ചുമത്തും.

0/Post a Comment/Comments