ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി; പക്ഷേ പേരും വിവരങ്ങളുംവെളിപ്പെടുത്തില്ല; വിവരങ്ങൾ രഹസ്യമാക്കിവയ്ക്കുമെന്ന് ലോട്ടറി വകുപ്പ്




തൃശൂർ: ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. എന്നാൽ ഭാ​ഗ്യശാലിയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തില്ല. 10 കോടി രൂപയുടെ പൂജാ ബംപറടിച്ചയാൾ പേര് പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർഥിച്ചതിനെ തുടർന്നാണിത്. തൃശൂരിലെ ഐശ്വര്യ ലോട്ടറിഏജൻസിയിൽനിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.


ടിക്കറ്റ്ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂ. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാൽ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങൾപുറത്തുവിടാറില്ല.


2022 നവംബർ 20നായിരുന്നു പൂജാ ബംപർ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടിയുടെ ഓണം ബംപറിന്റെ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വയ്ക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.


ലോട്ടറി അടിച്ച വിവരം എല്ലാവരെയുംഅറിയിക്കുകയും ആഹ്ലാദപ്രകടനം നടത്തുകയുംമാധ്യമങ്ങൾക്ക്അഭിമുഖങ്ങൾനൽകുകയും ചെയ്തതോടെ പണം ആവശ്യപ്പെട്ട് നിരവധിപേർവീട്ടിലെത്തുന്ന സാഹചര്യമുണ്ടായി. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയാത്തതിനെ തുടർന്ന് താമസം താൽക്കാലികമായി മാറേണ്ടിവന്നു.


അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത 10 കോടി രൂപയുടെ ക്രിസ്മസ് – പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്താനായിട്ടില്ല. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുകയാണ് ജേതാവിനു ലഭിക്കുന്നത്.

0/Post a Comment/Comments