ശബരിമല മകരവിളക്ക് ഉത്സവത്തിന്പരിസമാപ്തികുറിക്കുന്നശബരിമലയിൽ ഇന്ന് വലിയഗുരുതിനടക്കും. രാത്രി11ന് നടഅടച്ചശേഷം മാളികപ്പുറംമണിമണ്ഡപത്തിന്മുന്നിൽപന്തളംരാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മയുടെസാന്നിദ്ധ്യത്തിലാകും വലിയ ഗുരുതി.
നാളെ രാജപ്രതിനിധിക്ക് മാത്രമാണ്സന്നിധാനത്ത് ദർശനം. രാവിലെ 5ന് നട തുറന്ന ശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതി ഹോമം.തുടർന്ന്രാജപ്രതിനിധിസോപാനത്തെത്തിഅയ്യപ്പ ദർശനംനടത്തും. അദ്ദേഹം മടങ്ങിയ ശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പനെ ഭസ്മാവിഭൂഷിതനാക്കി കഴുത്തിൽരുദ്രാക്ഷമാലയുംകൈയിൽയോഗദണ്ഡും അണിയിച്ച്യോഗനിദ്യയിലാക്കും.
ഹരിവരാസനംപാടിശ്രീലകത്തെവിളക്കുകളണച്ച് മേൽശാന്തി പിന്നോട്ട് ചുവടുവച്ചുപുറത്തിറങ്ങിശ്രീകോവിൽനടയടയ്ക്കും.തുടർന്ന് താക്കോൽക്കൂട്ടവും പണക്കിഴിയുമായിപതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത്കാത്തുനിൽക്കുന്നരാജപ്രതിനിധിക്ക്കൈമാറും. ഇവ സ്വീകരിച്ച ശേഷം മേൽശാന്തിക്ക്തിരികെനൽകി,തുടർന്നുള്ള ഒരു വർഷത്തെ പൂജകൾ നടത്താൻഅദ്ദേഹംനിർദ്ദേശിക്കും.തുടർന്ന്രാജപ്രതിനിധിതിരുവാഭരണത്തോടൊപ്പംപന്തളത്തേക്ക്മടക്കയാത്ര ആരംഭിക്കും.
ഇന്നലെ തിരുവാഭരണം ചാർത്തിയുള്ളദർശനവുംതീർത്ഥാടനകാലത്തെഅവസാനത്തെകളഭാഭിഷേകവുംനടന്നു. രാത്രി മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന്താളമേളങ്ങളുടെയും തീവെട്ടികളുടെയുംഅകമ്പടിയോടെആഘോഷപൂർവംശരംകുത്തിയിലേക്ക്എഴുന്നള്ളത്ത്നടത്തി.ശരംകുത്തിയിൽവേട്ടക്കുറുപ്പന്മാരുടെ നേതൃത്വത്തിൽനായാട്ടുവിളി നടന്നു. ഒരുലക്ഷത്തിലധികം തീർത്ഥാടകരാണ്ഇന്നലെദർശനംനടത്തിയത്.
Post a Comment